Grace and Truth

This website is under construction !

Search in "Malayalam":
Home -- Malayalam -- 17-Understanding Islam -- 046 (Do we have to?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 4: സുവിശേഷത്തിനു മുന്നിലെ ഇസ്ലാമിക കടമ്പകള്‍ ഗ്രഹിക്കല്‍
അധ്യായം 9: മുസ്ലിംകൾക്ക്‌ സുവിശേഷ മെത്തിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തരണംചെയ്യാനുള്ള കടമ്പകള്‍

9.1. നമ്മള്‍ ചെയ്യേണ്ടതുണ്ടോ?


ക്ലേശകരമായ ഏതൊരു ഉദ്യമത്തെക്കുറിച്ചും സംസാരിക്കു മ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം അതിന്റെ ആവശ്യ മൂണ്ടോയെന്ന ചോദ്യമാണ്‌. മുസ്ലിംകള്‍ക്ക്‌ നാം സുവിശേഷം പരിചയപ്പെടുത്തേണ്ടതുണ്ടോ? ഈ ചോദൃത്തിന്‌ ഉത്തരം നല്കാ നുള്ള ഒരു വഴി വീണ്ടെടുപ്പിന്റെ ചരിത്രവും ഏതൊരാളെയും ദൈവം തിരഞ്ഞെടുക്കുന്നതിനുള്ള കാരണവും പരിശോധിക്കുകയെന്ന താണ്‌.

ദൈവം അബ്രഹാമിനെ തിരഞ്ഞെടുത്തപ്പോള്‍ അവന്‍ ഒരു കല്‍പന കൊടുത്തു: “ഞാന്‍ സര്‍വശക്തിയുള്ള ദൈവമാകുന്നു; നീ എന്റെ മുമ്പാകെ നടന്ന്‌ നിഷ്‌കളങ്കനായിരിക്കുക്‌” (ഉല്പത്തി 17:1). അവന്‍ യിരസായേലിനെ തിരഞ്ഞെടുത്തപ്പോള്‍ പറഞ്ഞു: “നിങ്ങള്‍ എനിക്ക്‌ ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍മക്കളോടു പറയേണ്ടുന്ന വചന ങ്ങള്‍ ആകുന്നു” (പുറ. 19:6). അപ്പോള്‍ അബ്രഹാമിനെ അവന്‍ തിരഞ്ഞെടുത്തത്‌ അപ്രഹാമിന്‌ ദൈവത്തിന്റെ മുമ്പാകെ നട ക്കാന്‍ വേണ്ടിയാണ്‌ അവന്‍ അബ്രഹാമിനെ തിരഞ്ഞെടുത്തത്‌. ദൈവത്തിനു മുമ്പാകെ നടക്കുന്നതിന്‌ അവനെക്കുറിച്ച്‌ ജന ങ്ങളോട്‌ പറയേണ്ട ആവശ്യമുണ്ട്‌. പുരോഹിതരാജ്യമായി യിര്സാ യേല്‍ തിരഞ്ഞെടുക്കപ്പെട്ടു. ദൈവത്തെക്കുറിച്ച്‌ ജനത്തോടു പറയുകയും അവന്‍ പറയുന്നതെന്തെന്ന്‌ അവരെ പഠിപ്പിക്കുകയും ചെയ്യുന്നവനാണ്‌ പുരോഹിതന്‍.

പഴയനിയമത്തില്‍ ദൈവം വല്ലവരെയും തിരഞ്ഞെടുത്താല്‍ അത്‌ അവരെ ആശീര്‍വദിക്കാനായിരുന്നില്ല. കര്‍ത്തവ്യനിര്‍വഹണ വുമായി ബന്ധപ്പെട്ട ഒരു തിരഞ്ഞെടുക്കലായിരുന്നു അത്‌. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മറ്റാരെക്കാളും മികവുറ്റവരും ഭക്തരും അവരായതുകൊണ്ടല്ല, അവന്‍ അവരെ ഒരു ജോലി ഏലപിച്ചതു കൊണ്ടാണത്‌. “യഹോവ വാഴുന്നു” (സങ്കീര്‍ത്തനം 96:10) എന്ന്‌ സകലജാതികളോടും പഘോഷിക്കാന്‍ വേണ്ടിയായിരുന്നു അത്‌.

അപ്രകാരം പുതിയനിയമത്തില്‍ ക്രിസ്തുവില്‍നിന്നുള്ള അവസാന കല്പന ഇതായിരുന്നു:

”ആകാശത്തും ഭൂമിയിലുമുള്ള സര്‍വ അധികാരങ്ങളും എനിക്കു നലകപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ചെന്ന്‌ സകല ജാതികളില്‍നിന്നും എനിക്ക്‌ ശിഷ്യന്മാരെ ഉണ്ടാക്കുക. പിതാവി ന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനപ്പെടുത്തി ഞാന്‍ നിങ്ങളോട്‌ അരുളിച്ചെയ്തിട്ടുള്ള കലപനകളെല്ലാം പാലിക്കാന്‍ അവരെ പഠിപ്പിക്കുക. നിങ്ങള്‍ അറി യുക, ഞാന്‍ എന്നേക്കും നിങ്ങളുടെ കൂടെയുണ്ട്‌, യുഗാന്ത്യ ത്തോളം” (മത്തായി 28:18-20).

ഈ കല്പന ഒഴിവാക്കാന്‍ കഴിയുന്നതല്ല. വിശദീകരിച്ച്‌ വിടാനും പറ്റില്ല. “എല്ലാ ജാതികളും” എന്നു പറഞ്ഞാല്‍ അതു തന്നെ. ഒരു അപവാദവുമില്ല. തീര്‍ച്ചയായും സകലജാതികളും എന്നു പറഞ്ഞ “സകലം” എന്നതില്‍ മുസ്ലിംകളും ഉള്‍പ്പെട്ടിരി ക്കുന്നു.

ക്രിസ്തു സ്വര്‍ഗാരോഹണത്തിനുമുമ്പ്‌ ശിഷ്യന്മാരോട്‌ പറ ഞ്ഞത്‌

“പരിശുദ്ധാത്മാവ്‌ നിങ്ങളുടെമേല്‍ വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ ശക്തി ലഭിക്കും. യെരൂശലേമിലും യെഹുദ്യയില്‍ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളം നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും” (അപ്പൊസ്തലപ്രവൃത്തികള്‍ 18).

ഈ വചനം സംബന്ധിയായി ഒരു കാര്യം ചുണ്ടിക്കാണി ക്കേണ്ടത്‌ പ്രധാനമാണ്‌. സാക്ഷികളാകാനുള്ള ക്രിസ്തുകല്പന യെരുശലേംകൊണ്ടാണ്‌ ആരംഭിക്കുന്നത്‌. പലപ്പോഴും ഇതിന്റെ അര്‍ഥമായി ഗ്രഹിക്കാറുള്ളത്‌ ഏറ്റവും അടുത്ത വൃത്തങ്ങ ളില്‍നിന്നും തുടങ്ങി പുറത്തേക്ക്‌ നീങ്ങണമെന്നാണ്‌. എന്നാല്‍ ഈ വ്യാഖ്യാനം അപ്പൊസ്തലന്മാരില്‍ ഒരാള്‍പോലും യെരൂശ ലേമില്‍നിന്നുള്ളവന്‍ ഉണ്ടായിരുന്നില്ലെന്നും ഗലീലയില്‍നിന്നുള്ളവ രായിരുന്നു അവരെന്നുമുള്ള വസ്തുതയെ അവഗണിക്കുകയാണ്‌. ചെന്ന്‌ സുവിശേഷം പ്രഘോഷിക്കാന്‍ അവരെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള ഇടം യെരൂശലേമായിരുന്നു. മതപരവും രാഷ്ര്രീയവുമായ അധികാരത്തിന്റെ കേന്ദ്രമായിരുന്നു അത്‌. അത്തരമൊരു കാലത്ത്‌ യെരൂശലേമില്‍ സുവിശേഷം പ്രഘോഷിക്കുക എന്നത്‌ അങ്ങേയറ്റം അപകടം പിടിച്ച പണി യായിരുന്നു. ഒരേസമയംതന്നെ റോമന്‍ അധികാരത്തിനും യെഹൂദ അധികാരത്തിനും എതിരായ ലംഘനമായി അത്‌ വ്യാഖ്യാനിക്ക പ്പെടും. യെരൂശലേമിലെങ്ങാനും ഒരാള്‍ സുവിശേഷപ്രഘോഷണം നടത്തിയാല്‍ ലോകത്ത്‌ മറ്റെവിടെയും സുവിശേഷം പ്രസംഗി ക്കുക എന്നത്‌ കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന ജോലി യാണ്‌.

ആദിമസഭ ഈ ചുമതല വ്യക്തമായി ഗ്രഹിച്ചിരുന്നു. “യെഹുദ്യ യിലെ ജനത്തോടും യെരുശലേമില്‍ പാര്‍ക്കുന്ന മുഴുവനാളുക ളോടും പത്രൊസ്‌ പ്രസംഗിച്ചു” (അപ്പൊസ്തല്പ്രവൃത്തികള്‍ 2:14b). തങ്ങള്‍ കണ്ടതും കേട്ടതുമെന്തോ അതിനെക്കുറിച്ച്‌ പ്രസംഗി ക്കാന്‍ സഭ നിര്‍ബന്ധിക്കപ്പെട്ടിരുന്നു, അതിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നറിഞ്ഞിട്ടും (പ്രവൃത്തികള്‍ 4:20-29). അതേ സമയം സുവിശേഷം പസംഗിക്കല്‍ ശിക്ഷിക്കാവുന്ന കുറ്റകൃത്യ മായിരുന്നു. മരണശിക്ഷവരെ നല്‍കാവുന്ന കുറ്റമായിരുന്നു. മരണ ശിക്ഷ തന്നെ ചിലപ്പോള്‍ നല്‍കപ്പെടുകയും ചെയ്തിരുന്നു. അതിനു കാരണം സുവിശേഷ പ്രഘോഷണം ഒന്നുകില്‍ മത നിന്ദയായിട്ടോ (യഹൂദവീക്ഷണപ്രകാരം) അല്ലെങ്കില്‍ രാജ്യ ദ്രോഹമായിട്ടോ (റോമന്‍ വീക്ഷണം) കരുതപ്പെട്ടിരുന്നു. ഈ ഉദ്യമ ത്തിന്റെ ആവശ്യം എടുത്തുകാണിക്കാന്‍ ബൈബിളില്‍നിന്നു തന്നെ ധാരാളം തെളിവുകള്‍ നമ്മുടെ പക്കലുണ്ട്‌. പക്ഷേ അതിനു മാര്തം സമയം നമ്മുടെ പക്കലില്ല. ക്രിസ്തുവിനെ സംബന്ധിച്ച്‌ നാം എല്ലാവരോടും പറയേണ്ടതുണ്ട്‌, അതില്‍ പതിയിരിക്കുന്ന അപകടം എന്തുമായിക്കൊള്ളട്ടെ അല്ലെങ്കില്‍ തന്മൂലം എന്തു മാത്രം പ്രയാസം അനുഭവിക്കേണ്ടിവരുമെന്നിരിക്കട്ടെ.

അപ്പോള്‍ ഇതു നാം ചെയ്യേണ്ട കാര്യമാണെന്ന്‌ സ്ഥാപിക്ക പ്പെട്ടു കഴിഞ്ഞല്ലോ. ഇനി ചോദിക്കട്ടെ, എന്തുകൊണ്ട്‌ വളരെ തുച്ഛം ക്രൈസ്തവര്‍ മാത്രം മുസ്ലിംകളോട്‌ സുവിശേഷം പറയുന്നതില്‍ വ്യാപൃതരായിരിക്കുന്നത്‌? എന്താണ്‌ തടസ്സം? -അതിലേറെ പ്രധാന മായി - ആ തടസ്സത്തെ നമ്മളില്‍നിന്നും നമുക്കെന്തുകൊണ്ട്‌ തടഞ്ഞുകൂടാ? ഈ അധ്യായത്തിന്റെ അവശേഷിക്കുന്ന ഭാഗത്ത്‌ ഈ കലപനയില്‍നിന്നും നമ്മള്‍ എന്തുകൊണ്ട്‌ നാണിച്ചു പിന്‍മാറി ക്കളയുന്നുവെന്നതിനുള്ള അനേകം കാരണങ്ങളില്‍ ചിലത്‌ പരിശോധിക്കാം.

എന്താണ്‌ തടസ്സം? ആ തടസ്സം എന്തുകൊണ്ട്‌ നമ്മളില്‍നിന്നും നമുക്ക്‌ തടഞ്ഞുനിര്‍ത്തിക്കൂടാ?

www.Grace-and-Truth.net

Page last modified on February 19, 2024, at 06:14 AM | powered by PmWiki (pmwiki-2.3.3)