Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 075 (Has the Qur'an been perfectly preserved?)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍
13.1. ഖുര്‍ആന്റെ സംരക്ഷണത്തിലും ബൈബിള്‍ മൂലഗ്രന്ഥം ദുഷിപ്പിക്കപ്പെട്ടതിലുമുള്ള വിശ്വാസം

13.1.5. ഖുര്‍ആന്‍ സമ്പൂര്‍ണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ?


മുസ്ലിം സ്രോതസ്സുകള്‍ത്തന്നെ തെറ്റെന്ന്‌ തെളിയിക്കുന്ന തെറ്റായ ഒരു അവകാശവാദമാണ്‌ ഖുര്‍ആനിന്റെ സമ്പൂര്‍ണ സംരക്ഷണം. ഖുര്‍ആനിന്റെ മൂലഭാഗങ്ങള്‍ നഷ്ടപ്പെട്ടത്‌ ധാരാളം ഇസ്ലാമിക സ്രോതസ്സുകളില്‍ നാം കാണുന്നുണ്ട്‌. ഉദാഹരണ ത്തിന്‌, ഖുര്‍തുബി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എഴുതുന്നു:

“ആയിശ വിവരിക്കുന്നു: പ്രവാചകന്റെ കാലത്ത്‌ സൂറ അഹ്‌സാബില്‍ 200 സൂക്തങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഖുര്‍ ആന്‍ ശേഖരിക്കപ്പെട്ടപ്പോള്‍ ഇന്ന്‌ ഖുര്‍ആനിലുള്ള അത്ര അള വിലേ നാം കണ്ടുള്ളു (അത്‌ 73 സൂക്തങ്ങളാണ്‌)” (ഖുര്‍തുബി, സൂറ അഹ്സാബിനെ സംബന്ധിച്ച ഖുര്‍ആന്‍ വ്യാഖ്യാനം).

താഴെ കൊടുക്കുന്ന ഹദീസില്‍ ഖുര്‍ആനില്‍ വന്ന മാറ്റ ത്തിന്റെ മറ്റൊരുദാഹരണം മുസ്ലിം നലകുന്നു:

“അല്ലാഹുവിന്റെ ദൂതന്റെ പ്രസംഗപീഠത്തില്‍ ഉമര്‍ ബിന്‍ ഖത്താബ്‌ ഇരുന്നു. എന്നിട്ട്‌ പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു മുഹമ്മദിനെ സത്യവുമായി അയച്ചു. അദ്ദേഹത്തിന്റെ മേല്‍ അവന്‍ ഗ്രന്ഥവും അയച്ചു. അദ്ദേഹത്തിന്‌ ഇറക്കപ്പെട്ടതില്‍ കല്ലെറിയല്‍ സൂക്തം ഉള്‍പ്പെട്ടിരുന്നു. ഞങ്ങള്‍ അത്‌ പാരായണം ചെയ്തിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ഓര്‍മയില്‍ അത്‌ നിലനിര്‍ത്തുകയും ഞങ്ങള്‍ അതു മനസ്സിലാക്കുകയും ചെയ്തിരുന്നു. (വിവാഹിത രായ വൃഭിചാരികള്‍ക്കും വ്യഭിചാരിണികള്‍ക്കും) കല്ലെറിഞ്ഞു കൊല്ലല്‍ അല്ലാഹുവിന്റെ ദൂതന്‍ ശിക്ഷയായി നല്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിനുശേഷം ഞങ്ങളും കല്ലെറിയല്‍ ശിക്ഷ നല്‍കിപ്പോന്നു. കാല്രപവാഹത്തില്‍ ജനങ്ങള്‍ അതു മറ ന്നേക്കുമോയെന്ന്‌ ഞാന്‍ ഭയപ്പെടുകയാണ്‌. പില്ക്കാലത്ത്‌ ജന ങ്ങള്‍ പറഞ്ഞേക്കും: അല്ലാഹുവിന്റെ ശ്രന്ഥത്തില്‍ കല്ലെറിയല്‍ ശിക്ഷ ഞങ്ങള്‍ കാണുന്നില്ല. അങ്ങനെ അവര്‍ പിഴച്ചുപോവുകയും അല്ലാഹു നിശ്ചയിച്ച കടമ ഉപേക്ഷിക്കുകയും ചെയ്തേക്കാം. ഇതാണെന്റെ ഭയം. തെളിവുകൊണ്ട്‌ സ്ഥാപിതമായാലും അല്ലെ ങ്കില്‍ ഗര്‍ഭത്താലും അതുമല്ലെങ്കില്‍ കുറ്റസമ്മതത്താലും വൃഭി ചരിച്ച ആണിനും പെണ്ണിനും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ കല്ലെറിയല്‍ നിയമമായി വച്ചിരിക്കുന്നു” (സഹീഹ്‌ മുസ്ലിം).

ഇബ്നുമാജ രേഖപ്പെടുത്തിയ മൂന്നാമതൊരു മാറ്റത്തിനും രേഖയുണ്ട്‌. മുഹമ്മദിന്റെ ഭാര്യ ആയിശ പറഞ്ഞതായി ഇബ്നു മാജ വിവരിക്കുന്നു:

“കല്ലെറിയല്‍ സൂക്തവും പ്രായപൂര്‍ത്തിയെത്തിയ ആളെ പത്തു വട്ടം മുലയുട്ടാന്‍ പറയുന്ന സൂക്തവും അവതരിച്ചിരുന്നു. അതെഴുതിയ കടലാസ്‌ എന്റെ തലയണച്ചോട്ടിലുണ്ടായിരുന്നു. അല്ലാഹുവിന്റെ ദൂതന്‍ മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ അസ്വസ്ഥരായപ്പോള്‍ വീട്ടില്‍ മെരുക്കിവളര്‍ത്തുന്ന ആട്‌ വന്ന്‌ അതു തിന്നുകളഞ്ഞു” (സുനന്‍ ഇബ്നുമാജ).

വന്‍ മുസ്ലിം ഭൂരിപക്ഷവും വിശ്വസിക്കുന്നുവെങ്കിലും ഇസ്‌ലാമിക സ്രോതസ്സുകളുടെ പിന്‍ബലമില്ലാത്ത ഒന്നാണ്‌ ഖുര്‍ ആനിന്റെ സമ്പൂര്‍ണ സംരക്ഷണമെന്ന മുസ്‌ലിം അവകാശ വാദം. ഇത്‌ തെറ്റായ അവകാശവാദമാണെന്ന്‌ തെളിയിക്കുന്ന അനേകം സ്രോതസ്സുകളില്‍ മൂന്നെണ്ണം മാത്രമാണ്‌ മുകളില്‍ സണ കൊടുത്തത്‌.

www.Grace-and-Truth.net

Page last modified on February 23, 2024, at 02:44 PM | powered by PmWiki (pmwiki-2.3.3)