Grace and TruthThis website is under construction ! |
|
Home Afrikaans |
Home -- Malayalam -- 15-Christ like Adam? -- 006 (What the Angels Said About Christ and Adam)
This page in: -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili? -- MALAYALAM -- Somali -- Telugu -- Ukrainian -- Yoruba
Previous Chapter -- Next Chapter 15. ക്രിസ്തു ആദാമിനെല്പോലെയായിരുന്നോ?
ഖുര്‍ആനിലെ അത്ഭുതകരമായ കണ്ടെത്തലുകള്‍
5. ക്രിസ്തുവിനെക്കുറിച്ചും ആദാമിനെക്കുറിച്ചും മാലാഖമാര്‍ പറഞ്ഞത്എന്റെ അടുത്ത ചുവടില്‍ ഖുര്‍ആനിലെ ചില ഖണ്ഡികകള്‍ ഞാന്‍ പഠിച്ചു. മാലാഖമാര്‍ (ക്രിസ്തുവെക്കുറിച്ചും ആദാമിനെ സംബന്ധിച്ചും സംസാമരിക്കുന്നതാണ് ആ ഖണ്ഡികകള്‍. ഓരോ കേസും വെവ്വേറെ യായി ഞാന്‍ വീണ്ടും അവതരിപ്പിക്കാം.ക്രിസ്തുവെക്കുറിച്ച് മാലാഖ മാര്‍ പറഞ്ഞത് ഇതാണ്; 45 “മാലാഖമാര്‍ പറഞ്ഞ സന്ദര്‍ഭം; അല്ലയോ മറിയ! തീര്‍ച്ചയായും തന്നില്‍നിന്നുള്ള ഒരു വചനത്തെക്കൊണ്ട് (കലിമതുന്‍), അവന്റെ പേര്‍ (ഇസ്മുഹു) മറിയ യുടെ മകന്‍ ക്രിസ്തു ഈസാ എന്നാകുന്നു. ഈ ലോകത്തും പര ലോകത്തും ആദരണീയന്‍ ( വജീഹ് ) അവന്‍ (അല്ലാഹുവിലേക്ക്) അടു പ്പിക്കപ്പെട്ടവരില്‍ ഒരാളുമാണ്. . 46 ഏറ്റവും ആദൃത്തെ ശൈശവത്തിലും (മഹ്ദി) പക്ചതയിലും അവന്‍ ജനത്തോട് സംസാരിക്കും. നല്ലവരില്‍ (അസ്സാലിഹീന) ഒരുവനാണ് അവന്‍” (സുറ ആലു ഇംറാന്‍ 3:45-46). ٤٥ إِذْ قَالَتِ الْمَلاَئِكَةُ يَا مَرْيَمُ إِنَّ اللَّهَ يُبَشِّرُكِ بِكَلِمَة مِنْه اسْمُهُ الْمَسِيحُ عِيسَى ابْنُ مَرْيَمَ وَجِيها فِي الدُّنْيَا وَالآخِرَة وَمِن الْمُقَرَّبِين ٤٦ وَيُكَلِّمُ النَّاسَ فِي الْمَهْدِ وَكَهْلاً وَمِنَ الصَّالِحِينَ (سُورَة آل عِمْرَان ٣ : ٤٥ و ٤٦) ഈ ഖണ്ഡികയില്‍ ക്രിസ്തുവെ സംബന്ധിച്ച് താഴെ കൊടുത്തിരി ക്കുന്ന വെളിപ്പാടുകള്‍ ഞാന്‍ ശ്രദ്ധിച്ചു: 1. അല്ലാഹുവിന്റെ സുവാര്‍ത്തകൊണ്ട് മറിയയെ മാലാഖമാര്‍ സംബോധന ചെയ്തു. അല്ലാഹുവില്‍നിന്നുള്ള ഈ സുവിശേഷത്തിന്റെ അല്ലെങ്കില്‍ അവനില്‍നിന്നുള്ള ഈ സുവാര്‍ത്തയുടെ ഉള്ളടക്കം താന്‍ ഒരൂ അതുല്യ വ്യക്തിയുടെ മാതാവായിത്തീരുമെന്നാണ്. മറിയയുടെ മകന്‍ ക്രിസ്തു ഈസാ എന്നാണ് അവന്റെ പേര്‍. അവന്റെ പേര്‍ (ഇസ്മുഹു) അല്ലാഹുവില്‍നിന്നുള്ള ഒരു വചനം (കലിമതുന്‍). എന്നാണ്. അവനെ സംബന്ധിച്ച ഒന്നാമത്തെ അതുല്യമായ കാരൃം ഇതാണ്. മാലാഖമാരാല്‍ മറിയയ്ക്ക് അല്ലാഹുവിന്റെ സുവിശേഷമായി ലഭിച്ച വാക്കുകളുടെ അര്‍ഥം ഇതാണ് എന്ന് ഖുര്‍ആനിലെ ഈ സൂക്തത്തിന്റെ അറബി മൂലം വ്യക്തമാക്കുന്നു. കാരണം കലിമതുന്‍ എന്ന അറബി പദം സ്ത്രീലിംഗ പദമാണ്. അതേസമയം ഇസ്മൂഹു എന്ന അറബി പ്രയോഗം പുല്ലിംഗ പ്രയോഗവുമാണ്. അത് അല്ലാഹുവില്‍നിന്ന് ആയിരിക്കുകയും ക്രിസ്തു തന്നെ അല്ലാതിരിക്കുകയുമാണെങ്കില്‍ മറിയയുടെ മകന്‍ ക്രിസ്തു എന്ന് അത് വിളിക്കപ്പെട്ടേനെ. അപ്പോള്‍ ഈ സൂക്തത്തില്‍ അറബി ബി കലിമതിന്‍ മിന്‍ഹു ഇസ്മുഹു എന്നല്ല ബി കലിമതിന്‍ മിന്‍ഹു ഇസ്മുഹാ (പുല്ലിംഗ പ്രയോഗമായ ഇസ്മുഹു എന്നതിനു പകരം സ്രതീലിംഗ പ്രയോഗമായ ഇസ്മുഹാ എന്ന് പ്രയോഗിച്ചുകൊണ്ട്) എന്നാകുമായിരൂന്നു. എന്നാല്‍ ഇങ്ങനെ ഉണ്ടാ യില്ല. അതിനാല്‍ ക്രിസ്തു സ്വയം അല്ലാഹുവില്‍നിന്നുള്ള വചനമായി അവിടെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞാന്‍ അനുമാനിച്ചു. അല്ലാഹുവില്‍നിന്നുള്ള വചനം അല്ലാഹുവിന്റെ ഹൃദയത്തില്‍നിന്നും വരുന്നതിനാലും ദിവ്യമായതിനാലും ക്രിസ്തു ദിവ്യനായി അവിടെ വിവരിക്കപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു ബോധമായി. 2. അല്ലാഹുവിന്റെ സുവാര്‍ത്ത മറിയയോട് വിളംബരം ചെയ്യു മ്പോള്‍ അവളുടെ മകനായ ക്രിസ്തുവിനെക്കുറിച്ച് താഴെ കൊടുത്തിരി ക്കുന്ന വിവരണം നല്കിക്കൊണ്ട് ആ വിളംബരം തുടരുകയാണ്: “അവന്‍ ഈ ലോകത്ത് ആദരണീയനായിരിക്കും.” അല്ലാഹുവിനെ പ്പോലെ അവന്‍ പാപരഹിതന്‍ ആയിരിക്കുമെന്നാണ് ഇതിനര്‍ഥം. 3. പരലോകത്ത് അതായത് ഉയിര്‍പ്പുനാളിനുശേഷം ക്രിസ്തു ആദ രണീയനായിരിക്കും എന്നും അല്ലാഹുവിന്റെ സുവാര്‍ത്തയില്‍ മാലാ ഖമാര്‍ വിളംബരം ചെയ്തു. എനിക്ക് ഇതിന്റെ അര്‍ഥം മനസ്സിലായത് ഉന്നതാധികാരമുള്ള ആദരണീയമായ ശിപാര്‍ശയുടെ ന്യായവിധിയുടെ നാളില്‍ മനുഷ്യവര്‍ഗത്തിനായി ശിപാര്‍ശകന്‍ (ശാഫിഅ) ആകുന്ന ചൂമതല യേശുവിന് ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കുന്ന വചനമാണി തെന്നാണ്. 4. അവസാനമായി, അല്ലാഹുവുമായി അടുപ്പിക്കപ്പെട്ടവരില്‍ ഒരാ ളായി (മിനല്‍ മുഖര്‍റബീന്‍) യേശുവെ വിശേഷിപ്പിക്കുന്നതായി മാലാഖ മാരിലൂടെ അല്ലാഹുവില്‍നിന്ന് മറിയയ്ക്ക് ഉണ്ടായ സുവിശേഷത്തില്‍ കാണുന്നതും ഞാന്‍ ശ്രദ്ധിച്ചു. തന്റെയരികെ വന്ന് തന്നോടൊപ്പം വസി ക്കാന്‍ ക്രിസ്തുവെ അല്ലാഹു അനുവദിക്കുന്നുവെന്നാണ് ഇതിനര്‍ഥം. അതിനു പുറമേ ബന്ധു എന്നര്‍ഥമുള്ള ഖരീബ് എന്ന അറബി പദ ത്തോട് ബന്ധമുള്ളതാണ് മിനല്‍ മൂഖര്‍റബിന്‍ എന്ന ഖുര്‍ആന്‍ പ്രയോഗം. അല്ലാഹുവിന് സമീപം വസിക്കുന്നതില്‍ ക്രിസ്തു അല്ലാഹു വിന്റെ ഒരു ബന്ധുപോലെയാണ് എന്ന സൂചനയാണ് ഇതില്‍നിന്ന് എനിക്കു കിട്ടിയത്. ആദാമിനെക്കുറിച്ച് മാലാഖമാര്‍ പറഞ്ഞതിലേക്കാണ് പിന്നെ ഞാന്‍ ശ്രദ്ധ തിരിച്ചത്: “മാലാഖമാരോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ച യായും ഞാന്‍ ഭുമിയില്‍ ഒരു പിന്‍ഗാമിയെ (ഖലീഫ) സൃഷ്ടിക്കുക യാണ്. അവര്‍ പറഞ്ഞു: അതില്‍ നാശമുണ്ടാക്കുകയും രക്തം ചിന്തു കയും ചെയ്യുന്ന ഒരു വിഭാഗത്തെ നീ നിശ്ചയിക്കുകയോ? ഞങ്ങള്‍ നിന്നെ വാഴ്ത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നില്ലയോ? അവന്‍ പറഞ്ഞു: നിങ്ങള്‍ക്ക് അറിയാത്തത് എനിക്ക് അറിയാം" (സുറ അല്‍ ബഖറ 2:30). وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَن يُفْسِد فِيهَا وَيَسْفِك الدِّمَاء َوَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ قَالَ إِنِّي أَعْلَمُ مَا لاَ تَعْلَمُونَ (سُورَة الْبَقَرَة ٢ : ٣٠)''' ആദാമിനെ സംബന്ധിച്ച ഖുര്‍ആനിന്റെ താഴെ കാണുന്ന അധ്യാ പനം ഇവിടെ ഞാന്‍ ശ്രദ്ധിച്ചു: ആദിമ മനുഷ്യനെ അല്ലാഹു സൃഷ്ടി ക്കുന്നതിനുംമുമ്പ് ആദാമിനും അവന്റെ സന്തതികള്‍ക്കും സമാനമായ ദൂസ്സ്വഭാവങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ചുകൊണ്ട് മാലാഖമാര്‍ എതിര്‍ത്തു. ആദാമിന്റെ ഈ സ്വഭാവം നല്ലതല്ല. കാരണം നാശമുണ്ടാ ക്കല്‍ അതില്‍ ഉള്‍പ്പെടുന്നു. അല്ലാഹു ഭൂമിയില്‍ സൃഷ്ടിച്ചതിനെ നശി പ്പിക്കല്‍ (യുഫ്സിദൂന ഫീഹാ), അല്ലാഹു സൃഷ്ടിച്ച ജീവികളുടെ രക്തം ചിന്തല്‍ ഇതെല്ലാം അതില്‍പ്പെടുന്നു. യുഫ്സിദൂന (നാശ മുണ്ടാക്കൂന്നു) എന്ന അറബി പ്രയോഗത്തിന് അര്‍ഥം ഫസാദ് (നാശം, കുഴപ്പം, തിന്മ) ആദാം കൊണ്ടുവരുമെന്നാണ്. ഇതിനര്‍ഥം അല്ലാഹു സൃഷ്ടിച്ച ഭൂമിയുടെ ആ നല്ല സ്വഭാവം ആദാമും സന്തതികളും മാറ്റി മറിച്ച് നേരെ എതിരിലാക്കുമെന്നാണ്. അതായത് മോശമായ എന്തോ ഒന്നാക്കും. ഇവിടെ രക്തം ചിന്തലും വളരെ മോശമായ ഒന്നായിട്ടാണ് കാണുന്നത്. കാരണം ഭൂമിയില്‍ ജീവിക്കുന്നതിന് അല്ലാഹു സൃഷ്ടിച്ച ജീവികളെ ബുദ്ധിമുട്ടിക്കുകയും കഷ്ടപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്ന ഏര്‍പ്പാടാണത്. ആദാമും അവന്റെ സന്തതികളും ഇപ്രകാരം മോശക്കാരായതിനാലാണ് തങ്ങളെപ്പോലെ അല്ലാഹുവെ വാഴ്ത്തു കയും അവനെ ആരാധിക്കുകയും ചെയ്യുന്ന, മാലാഖമാരെപ്പോലുള്ള, നല്ല സൃഷ്ടികളെ ഭൂമിയില്‍ സൃഷ്ടിക്കാത്തതിന്റെ പേരില്‍ മാലാഖ മാര്‍ അല്ലാഹുവെ പരോക്ഷമായി കുറ്റപ്പെടുത്തിയത്. ഖുര്‍ആനില്‍ ക്രിസ്തൂവെ സംബന്ധിച്ച് മാലാഖമാര്‍ പറയുന്ന വാക്കുകളെ ഖുര്‍ആനില്‍ ആദാമിനെ സംബന്ധിച്ച് മാലാഖമാര്‍ പറ യുന്ന വാക്കുകളുമായി ഞാന്‍ താരതമ്യം ചെയ്തപ്പോള്‍ ക്രിസ്തുവും ആദാമും തമ്മില്‍ ആഴമേറിയ വൃത്യാസങ്ങളുത്രേ വീണ്ടും ഞാന്‍ കണ്ടെത്തിയത്. ആ വൃത്യാസങ്ങള്‍ ഇവയാകുന്നു; വ്യത്യാസം 13 : ക്രിസ്തൂവെ സംബന്ധിച്ച് മാലാഖമാര്‍ മറിയയോട് പറഞ്ഞും: “തന്നില്‍നിന്നുമുള്ള (അല്ലാഹു) ഒരു വചനംകൊണ്ട് നിന്നെ (മറിയ) അല്ലാഹു സുവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് മറിയ യൂടെ മകന്‍ ഈസാ എന്നാകുന്നു.” എന്നാല്‍ ആദാമിനെക്കുറിച്ച് മാലാഖ മാര്‍ അല്ലാഹുവോട് പറഞ്ഞത്; “നീ അതില്‍ (ഭൂമി) നാശമുണ്ടാക്കു കയും ചോര ചിന്തുകയും ചെയ്യുന്ന ഒരുത്തനെ (ആദാം) നിശ്ചയിക്കു കയോ?” ഇതില്‍ ക്രിസ്തുവും ആദാമും തമ്മില്‍ ആഴമേറിയ വൃത്യാസ മുണ്ട്. കാരണം മാലാഖമാര്‍ വിളംബരം ചെയ്തത് പൂര്‍ണമായും വൃത്ൃയസ്തമായ കാര്യങ്ങളാണ്. ക്രിസ്തുവും ആദാമും സംബന്ധിച്ച് പരസ്പരം എതിരായ കാര്യങ്ങളാണ് അവര്‍ വിളംബരം ചെയ്തത്. വ്യത്യാസം 14 : ക്രിസ്തു എന്നത് അല്ലാഹുവിൽ നിന്നുള്ള ഒരു വചനമാണ്, അത് നന്മ കൊണ്ടുവരാൻ ശക്തിയുള്ളതാണ്, അതേസമയം ആദം തന്റെ വചനം കൊണ്ട് സൃഷ്ടിച്ച നന്മയിലേക്ക് നാശവും അഴിമതിയും കൊണ്ടുവരുന്നു. ഇതിൽ ക്രിസ്തുവും ആദാമും വ്യത്യസ്തർ മാത്രമല്ല, അവർ പരസ്പരം വിപരീതമാണ്. വ്യത്യാസം 15 : ഈ ലോകത്ത് ആദരണീയനായിരിക്കും അതായത് അല്ലാഹുവിനെപ്പോലെ പാപരഹിതനായിരിക്കും എന്നാണ് ക്രിസ്തുവെ സംബന്ധിച്ച് മറിയയോട് മാലാഖമാര്‍ പറഞ്ഞത്. എന്നാല്‍ ആദാം ഈ ലോകത്ത് ആദരണീയനാണെന്ന് ഖുര്‍ആനില്‍ ഒരിടത്തും മാലാഖമാര്‍ ആദാമിനെ സംബന്ധിച്ചു പറയുന്നതായി കാണുന്നില്ല. കാരണം അവന്‍ പാപം ചെയ്തു സ്വര്‍ഗത്തില്‍നിന്നും നീക്കപ്പെട്ട ഭൂമിയില്‍ പതിച്ചു. ഇതില്‍ ക്രിസ്തുവും ആദാമും വീണ്ടും വ്യത്യസ്തരായി നിലകൊള്ളുന്നു. വ്യത്യാസം 16 : ക്രിസ്തു പരലോകത്ത് ആദരണീയനാണ് എന്നു മറിയയോട് മാലാഖമാര്‍ കൂട്ടിച്ചേര്‍ത്തു. പരലോകത്ത് ആദരണീയന്‍ എന്നു പറഞ്ഞാല്‍ ന്യായവിധിനാളില്‍ മനുഷ്യകുലത്തിന് അവന്‍ ശിപാകരനാ്യിരികശ്കുംഎന്നര്‍ഥം.അതേസമയംആദാംപര ലോകത്ത് ആദരണീയനാകുമെന്ന് ഒരിക്കലൂം തന്നെ ഖുര്‍ആന്‍ പറ ഞ്ഞില്ല. ന്യായവിധിനാളില്‍ യാതൊരു പങ്കും ആദാമിന് വഹിക്കാനു മില്ല. ഇവിടെ ക്രിസ്തുവും ആദാമും മൗലികമായിത്തന്നെ പരസ്പരം വൃത്യസ്തരാകുന്നു. വ്യത്യാസം 17 : (്രിസ്തുവെക്കൂറിച്ച് മറിയയോട് മാലാഖമാര്‍ പറഞ്ഞു: “(അല്ലാഹുവിനോട്) സമീപസ്ഥനാക്കപ്പെട്ടവരില്‍ ഒരാള്‍.” അതേസമയം ആദാമിനെക്കുറിച്ച് അവന്‍ അല്ലാഹുവിലേക്ക് അടുപ്പിക്ക പ്പെടുമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. മറിച്ച് സ്വര്‍ഗ ത്തില്‍നിന്നും അവന്‍ ഭൂമിയിലേക്ക് ഇറങ്ങേണ്ടിവന്നു, അല്ലാഹു അവനെ പറഞ്ഞുവിട്ടു എന്നാണല്ലോ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇവിടെയും (ക്രിസ്തുവും ആദാമും വൃതൃസ്തരായി നില്‍ക്കുന്നു. പരസ്പരം എതിരായിട്ടുതന്നെ. വ്യത്യാസം 18 : അല്ലാഹുവിലേക്ക് അടുപ്പിക്കപ്പെട്ടുകൊണ്ട് (മിനല്‍ മുഖര്‍റബീന്‍) ക്രിസ്തു അല്ലാഹുവിന്റെ അടുപ്പക്കാരന്‍, ബന്ധു (ഖരീബു) എന്ന് പരോക്ഷമായി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവുമായി അത്തരമൊരു ബന്ധം ആദാമിനുള്ളതായി ഖുര്‍ആനില്‍ ഒരിടത്തും വിവ രിക്കപ്പെട്ടിട്ടില്ല. ഖുര്‍ആനില്‍ ക്രിസ്തുവും ആദാമും തമ്മില്‍ പരസ്പരം ഒഴിവാക്കുന്ന അന്തരത്തെയാണ് ഇതും അടയാളപ്പെടുത്തുന്നത്. എന്റെ ആദൃഞെട്ടല്‍ ഉളവാകുന്നത് ക്രിസ്തുവോടും ആദാമോടും അല്ലാഹു പറഞ്ഞത് എന്ത് എന്നതു സംബന്ധിച്ച് താരതമ്യം നടത്തി ആദാമിനെക്കുറിച്ചും ക്രിസ്തുവെക്കുറിച്ചും ഖുര്‍ആന്‍ എന്തു പഠിപ്പി ക്കുന്നു എന്നു നോക്കിയതില്‍നിന്നാണ്. അടുത്ത ചുവടില്‍ എന്റെ പഠനം ക്രിസ്തുവെക്കുറിച്ചും ആദാമിനെക്കുറിച്ചും മാലാഖമാര്‍ പറ ഞ്ഞത് താരതമ്യം ചെയ്തുകൊണ്ടായിരുന്നു. അപ്പോള്‍ എന്റെ ഞെട്ട ലിന് ശമനമുണ്ടാവുകയല്ല ചെയ്തത്. മറിച്ച് എന്റെ ഞെട്ടലിന് ആഴം വര്‍ധിച്ചു. ഞാന്‍ ധര്‍മരോഷം കൊള്ളുന്ന അവസ്ഥയോളമെത്തി. ക്രിസ്തുവും ആദാമും സമരല്ല എന്ന് ഞാന്‍ കണ്ടെത്തിയപ്പോള്‍ അതാ ണുണ്ടായത്. അവര്‍ സമന്‍മാരല്ല എന്നു മാത്രമല്ല അത്ഭുതകരമാംവിധം വൃതൃസ്തരും പരസ്പരം എതിരും ആണെന്നുകൂടി കണ്ടെത്തിയപ്പോള്‍ ഉഗ്രകോപംതന്നെയാണ് എനിക്കുണ്ടായത്. അവര്‍ എത്രത്തോളം വൃത്ൃയസ്തരും വിരുദ്ധരുമാണെന്നുവച്ചാല്‍ ഖുര്‍ആനിക സന്ദര്‍ഭത്തില്‍ ക്രിസ്തുവിന്റെയും ആദാമിന്റെയും സ്വഭാവങ്ങളെ സംബന്ധിച്ചിട ത്തോളം ഇരുവരെയും സമപ്പെടുത്തുക എന്ന ചിന്തപോലും എന്നെ സംബന്ധിച്ചിടത്തോളം അര്‍ഥം നഷ്ടപ്പെട്ടതായി. എന്നാല്‍ ഞാന്‍ അന്വേഷണം തൂടര്‍ന്നുകൊണ്ടേയിരുന്നു. ക്രിസ്തൂവെയും ആദാമി നെയും സംബന്ധിച്ച് യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന കാര ങ്ങളുടെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കുന്ന അവര്‍ക്കിടയിലെ പൂര്‍ണ തുലൃത സംബന്ധിച്ച് മുസ്‌ലിം പണ്ഡിതര്‍ എന്നെ പഠിപ്പിച്ച കാര്യങ്ങളെ ഇതുമായി അനുരഞ്ജിപ്പിക്കാനുള്ള കൂടുതലായ സാധൃതകള്‍ക്കു വേണ്ടിയായിരുന്നു അത്. |